മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍

Tuesday, September 28, 2010

ജ്ഞാനപീഠ തിളക്കവുമായി ഒ.എന്‍.വി


ജ്ഞാനപീഠത്തില്‍ കേരളത്തിന് അഞ്ചാമൂഴം
ഭാരതത്തിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠത്തിന് അഞ്ചാമതൊരു മലയാളി കൂടി അര്‍ഹനായി.
ഒരു വട്ടം കൂടിയെന്‍ ഒര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം."
ഒരു കാലത്ത് മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞ നിത്യഹരിതഗാനങ്ങളില്‍ ഒന്നായ ഈ ഗാനത്തിന്റെ രചയിതാവായ, മലയാള സാഹിത്യത്തിനെ എടുത്തു പറയാന്‍ കഴിയാവുന്ന അതുല്യ രചനകളാല്‍ സമ്പന്നനാക്കിയ ഒ.എന്‍.വി കുറുപ്പ് എന്ന സാഹിത്യ ഇതിഹാസത്തിന് പുതിയൊരു പൊന്‍തൂവല്‍ കൂടി. കേരളത്തിന്റെ അഞ്ചാം ജ്ഞാനപീഠം നേടാന്‍ ഒ.എന്‍.വിക്ക് കഴിഞ്ഞു. 1965ല്‍ ജി.ശങ്കരകുറുപ്പില്‍ തുടങ്ങിയ കേരളത്തിന്റെ ജ്ഞാനപീഠ ചരിത്രം ഇന്ന് ഒ.എന്‍.വിയുടെ തൂലികത്തുമ്പില്‍ എത്തിനില്‍ക്കുന്നു. മലയാളസാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ക്കാ‌ണ് അദ്ദേഹത്തിനെ ജ്ഞാനപീഠം തേടിയെത്തിയത്. ഉപ്പ്, മോഹം, ഭൂമിക്കൊരു ചരമഗീതം തുടങ്ങി ഒരുപിടി നല്ല കവിതകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. അവ ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
 

Friday, September 24, 2010

എങ്ങനെ പഠിക്കുന്നു ; അതാണു പ്രധാനം.

അതിരാവിലെ ട്യൂഷന്‍. പിന്നെ സ്കൂള്‍ വൈകുന്നേരം പിന്നെയും ട്യൂഷന്‍. രാത്രി വൈകിയാണു വീട്ടിലെത്തുന്നത്. പിന്നെ പഠിക്കാന്‍ ഇരിക്കുമ്പോഴേക്കും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകും. ഈ കുട്ടികള്‍ക്ക് പഠിക്കാന്‍ നടക്കാന്‍ മാത്രമേ സമയം കാണുകയുള്ളു. പഠിക്കാന്‍ സമയം ഉണ്ടാവില്ല ദിവസം ഒന്നര മണിക്കൂറില്‍ കൂടുതല്‍ ട്യൂഷനായി മാറ്റി വെയ്ക്കരുത്. ആ ട്യൂഷന്‍ ഫലപ്രദമാണെങ്കില്‍ അതു 3 മണിക്കൂറിന്റെ ഫലം ചെയ്യും.
നിങ്ങള്‍ സ്ഥിരമായി 7 മണിക്ക് ഉണരുന്ന ആളാണെന്നിരിക്കട്ടെ. രണ്ടാഴ്ച്ചത്തെ പരിശ്രമം കൊണ്ട് നിങ്ങള്‍ക്ക് 5 മണിക്ക് ഉണരാന്‍ കഴിയും. നിങ്ങളുടെ ശരീരം ഉറക്കം ആവശ്യപ്പെടുമ്പോള്‍ ആണ് മടി കൊണ്ട് ഉറങ്ങിപ്പോയി എന്നു പറയുന്നത്.
ആന്തര ഇന്ദ്രിയങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നത് പുലര്‍ച്ചെയാണ്. അതുകൊണ്ട് മനസ്സില്‍ കൂടുതല്‍ പതിയുന്നതും വെളുപ്പാന്‍ കാലത്താണ്.

Thursday, September 23, 2010

പഠിക്കാന്‍ ഒരു ടൈംടേബിള്‍

നെപ്പോളിയന്‍ ബില്‍ തന്റെ "You can work your own miracles” എന്ന പുസ്തകത്തില്‍ തോല്‍വിയുടെ 54 കാരണങ്ങള്‍ പറയുന്നുണ്ട്. അതിലൊന്ന് സമയം ‌ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവില്ലായ്മയാണ്.
ഒന്നിനും സമയം കിട്ടില്ലെന്ന പരാതി പറയുന്നവരാണ് നമുക്കു ചുറ്റും. വിദ്യാര്‍ത്ഥികളും വ്യത്യസ്തരല്ല. നമുക്കും ബില്‍ ഗേറ്റ്സിനും ലോകത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ള പ്രതിഭകള്‍ക്കും എല്ലാം ഒരു ദിവസം 24 മണിക്കൂര്‍ തന്നെയാണ്. എന്നിട്ടും നമുക്കു സമയം തികയുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ പ്രശ്നം നമ്മുടെതാണ് സമയത്തിന്റേതല്ല.
സമയം ഫലപ്രദമായി വിനിയോഗിക്കണമെങ്കില്‍ വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. ലക്ഷ്യബോധത്തോടെയുള്ള ഉദ്യമങ്ങളാണ് വിജയത്തില്‍ എത്തുന്നത്. ലോകപ്രശസ്തരായ ചിന്തകര്‍ ഇക്കാര്യം എങ്ങനെയാണ് വ്യക്തമാക്കുന്നത്.

  1. ലക്ഷ്യബോധത്തോടെ ഒരു കാര്യം പ്ലാന്‍ ചെയ്യുക,

  2. പ്രാര്‍ത്ഥനയോടെ മാത്രം ആ പ്രവത്തിയെ സമീപിക്കുക,

  3. പ്രവര്‍ത്തിയുടെ സമയത്ത് എല്ലാം നല്ലതിന് എന്ന പോസിറ്റിവ് മനോഭാവം ഉണ്ടായിരിക്കുക ,

  4. സ്ഥിരപരിശ്രമിയായി ആ പ്രവൃത്തി തുടര്‍ന്നു പോവുകയാണെങ്കില്‍ ലക്ഷ്യത്തില്‍ എത്തും.
വിഖ്യാതമായ ഈ ചെല്ല് കൂടുതല്‍ യോജിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കാണ്. വ്യക്തമായ ലക്ഷ്യബോധത്തോടെ പഠിക്കുന്നവര്‍ക്കു മാത്രമേ നല്ല വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളു.

Wednesday, September 8, 2010

ഗൗരവ സാഹിത്യത്തിന്റെ ‍‍ശില്‍പ്പി , വി.കെ.എന്‍

അധികാരത്തിന്റെ ചുറ്റും വന്നടിയുന്ന അഴുക്കുകള്‍, ദുരഭിമാനത്തിന്റെ അത്യാ‍‍ഡംബരത്തിന്റെ കാഴ്ച്ചകള്‍, എല്ലാം ശുദ്ധപരിഹാസത്തിന്റെ നിറം കൊടുത്ത് പൊലിപ്പിച്ചെടുത്ത ജീനിയസാണ് വി.കെ.എന്‍. സമൂഹത്തിലെ ശ്രേണികളിലെ കാപട്യങ്ങള്‍ക്ക് നേരെ ഓങ്ങിയ ശക്തിയും മൂര്‍ച്ചയുള്ള മറ്റൊരു പടവാളായി, അദ്ദേഹം. നിര്ദയമായ ആ പരിഹാസത്തിന്റെ പ്രധാന ഇര നമ്മുടെ കപട മാന്യതയാണ്. “ചിരിയുടെ ചുറ്റിക പ്രയോഗം അതിനെ പൂര്‍ണ്ണമായും ചതയ്ക്കുന്നു" എന്ന് കെ.പി അപ്പന്‍ ഇതിനെ നിരീക്ഷിക്കുന്നു.
രചനാശില്‍പ്പത്തിന്റെ അപൂര്‍വ്വ ഭംഗിക്കൊണ്ട് ആ കഥാലോകം വേറിട്ടു നില്‍ക്കുന്നു. വി.കെ.എന്നിന്റെ ചിരിയുടെ താപവും ഊര്‍ജ്ജവും നാം ‌‌‌‌‌‌‌ഇതു വരെ പരിചയപ്പെട്ട മലയാളചിരിയില്‍ നിന്നും വ്യത്യസ്തമാകുന്നു.അത് നമ്മുടെ രാഷ്ട്രീയവും സാമൂഹികവുമായ സതാചാര മൂല്യങ്ങള്‍ നിഷ്കരുണം നേരിടുകയാണ്. ചരിത്രത്തെ നോക്കി നിസംഗമായി ചിരിക്കുകയാണ്.
അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു പ്രമേയം ഭക്ഷണമാണ്. ‌അമിത ഭക്ഷണം വി.കെഎന്‍ കൃതികളില്‍ ഫലിതമാണ്. ആ ‌ഫലിതത്തിന് ഗൗരവത്തിന്റെ പശ്ചാത്തലമുണ്ട്, വിഷാദത്തിന്റെ മനശാസ്ത്രവുമുണ്ട്. അധികാര പോരാട്ടത്തിന്റെ ഇടങ്ങളിലൊക്കെ ഭക്ഷണത്തിന്റെ കത്തിയും മുള്ളും കടന്നു വരുന്നത് അദ്ദേഹത്തിന്റെ കഥകളില്‍ നിരീക്ഷിക്കാം. രാജ്യത്തെ വലിയൊരു തീന്‍മേശയായി ‌അദ്ദേഹം കാണുന്നു. അമിത ഭോജനത്തിന്റെയും നിരാഹാര സമരത്തിന്റെയും ചരിത്രം പേറുന്ന ഒരു രാജ്യത്ത് ഭക്ഷണത്തെ രാഷ്ട്രീയ വിഷയമാക്കുകയാണ് വി.കെ.എന്‍.

Friday, September 3, 2010

Welcome To My Creative World

I welcomes you all to my creative wonderful world.  By creating a blog I can express my ideas and thoughts through this blog. This is a wonderful platform to share my views with a brand new world.